വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന കണ്ടെത്തലുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമ പോരാട്ടത്തിൽ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന ഈ സംഭവ വികാസം ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകർ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
മസ്‌ജിദ് സമുച്ചയത്തിൽ സ്ഥിരമായി ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകളായ ഹർജിക്കാരുടെ പ്രധാന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് പ്രഖ്യാപനം നടത്തിയത്, 839 പേജുള്ള രേഖ ഈ നിർണായക ഹിന്ദു, മുസ്ലീം പക്ഷങ്ങൾക്ക് നൽകി മിനിറ്റുകൾക്ക് ശേഷം റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമാക്കി
